2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link
HOME

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 അഗാധനിശ്ശബ്ദതയെ
സംവേദനക്ഷമമാക്കുന്നത് 

 


 

 

 

 

 

എം.കെ.ഹരികുമാർ



ഒരു കലാകാരൻ ഒരിക്കലെങ്കിലും സ്വാതന്ത്ര്യം എന്താണെന്ന് രുചിച്ചുനോക്കുന്നത് നല്ലതാണ്. പലപ്പോഴും അതുണ്ടാകാറില്ലല്ലോ. മറ്റുള്ളവർ സ്വരൂപിച്ച ഫ്രെയിമുകൾ , ചിന്തിച്ച വസ്തുതകൾ യാതൊരു മാറ്റവുമില്ലാതെ സ്വീകരണമുറിയിൽ വാങ്ങിവയ്ക്കുകയും അതിൻ്റെ  നിയമങ്ങൾ തെറ്റിക്കാതെ പുന:സൃഷ്ടിക്കുകയുമാണ് ഔദ്യോഗിക സാഹിത്യകാരന്മാരും കലാകാരന്മാരും ചെയ്യുന്നത്. സ്വതന്ത്രനാകണമെങ്കിൽ സ്വന്തം മനസ്സിനെ അനാവശ്യ ചിന്തകളിൽനിന്ന് ഒഴിവാക്കേണ്ടതുണ്ട്. മനസ്സിനെ ശൂന്യമാക്കേണ്ടി വരും. അവിടെയാണ് പുതുചിന്തകൾ കടന്നു വരുന്നത് .'ഞാൻ ഒരു പ്രസ്ഥാനത്തിൻ്റെ വക്താവാണ് '  എന്ന്  ചിന്തിക്കുമ്പോൾ തന്നെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യം പോയി. അവൻ സ്വയം നിർമ്മിച്ചിരിക്കുന്ന വ്യവസ്ഥയുടെ തടവുകാരനായി തുടരുക തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് അയാൾ മുമ്പു  കണ്ടെത്തിയതിന് ,അംഗീകരിച്ചതിന്, നിർദ്ദേശിച്ചതിനു അപ്പുറമുള്ള മറ്റൊരു ലോകം, ആകാശം എപ്പോഴും അജ്ഞാതമായിരിക്കും. ഒരേ തരം  ശൈലിയിൽ നാമെന്തിനു തുടരണമെന്ന് സ്വയം ചോദിക്കേണ്ട ഘട്ടമാണിത്. ശൈലി ഇല്ലാതാവുന്നത്, പൊതുവായ ഒരു വ്യവസ്ഥയ്ക്കകത്ത് ജീർണിച്ചു  തുടങ്ങിയതിൻ്റെ ലക്ഷണമായി കാണാം.തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രയത്നം ഒരു ഗദ്യശൈലിയുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് ജോർജ് ഓർവെൽ (eorge Orwell)പറഞ്ഞത് നമ്മെ അലട്ടുകയെങ്കിലും ചെയ്യണം.

പ്രമുഖ ഫ്രഞ്ച് ചിത്രകാരനായ ഹെൻറി  മാറ്റിസ് (Henry Mattise)ഇങ്ങനെ പറഞ്ഞു: "An artist must never be a prisoner. Prisoner? An artist should never be a prisoner of himself, prisoner of style, prisoner of reputation, prisoner of success etc " .
ശൈലിയുടെയും പ്രശസ്തിയുടെയും  തടവറയിൽ നിന്ന് മാത്രമല്ല, വിജയത്തിൻ്റെയും തടവറ ഭേദിക്കണമെന്നാണ് ഇതിനർത്ഥം. മധ്യവർഗചിന്തകന്മാരും സർക്കാർ ഏജൻസികളും നിശ്ചയിക്കുന്ന സൗന്ദര്യാത്മക മാനദണ്ഡങ്ങളാണ് ഒരാളെ ഈവിധം തടവറയിലാക്കുന്നത്‌. അയാൾക്കത് ബോധ്യമാകില്ല ;കാരണം അയാൾ അതിൻ്റെ ഗുണഭോക്താവാണല്ലോ. അഭിരുചിയും  ശൈലിയും ഒരിക്കലും ഇളക്കാനാവാത്ത വിധം ഭൂമിയിൽ ഉറച്ചുപോകുന്ന ഘട്ടത്തിലും, പ്രശസ്തിയുടെയും വിജയത്തിൻ്റെയും തടവറകൾ നിലനിൽക്കുന്നുണ്ടായിരിക്കും. ഒരു കലാസൃഷ്ടി അല്ലെങ്കിൽ സാഹിത്യസൃഷ്ടി വിജയിച്ചു എന്ന് കുറെ സ്ഥാപനങ്ങളും ഏജൻസികളും വിധിയെഴുതുമ്പോഴും അതിനെയും തടവറയായി കാണുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ അല്ലെങ്കിൽ കലാകാരൻ.

by matisse


ചിത്രങ്ങൾ വരച്ച് വിജയം ആഘോഷിക്കുന്ന ഒരാൾ വല്ലാതെ ജീർണിച്ചിരിക്കുന്നു എന്ന് അവസാനം മനസ്സിലാക്കുന്നത് അയാൾ മാത്രമായിരിക്കും. അതുകൊണ്ട് ഒരു രചനാപ്രക്രിയയിലേക്ക് പോകുമ്പോൾ ചുറ്റുപാടുമുള്ളതിനെ മറക്കുകയോ അകറ്റുകയോ വേണ്ടിവരും.ഇത് സൃഷ്ടിപരമായ നിശ്ശബ്ദത ആവശ്യപ്പെടുന്ന അകലമാണ്. ജർമ്മൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക (Franz Kafka) പറഞ്ഞു ,തനിക്ക് ഒരു കഥ എഴുതാൻ മൃതദേഹത്തിൻ്റെ ഏകാന്തത വേണമെന്ന്! ഈ  ഏകാന്തത എത്ര അഗാധവും സ്വയം സമ്പൂർണ്ണവും നിസ്സംഗവും നിരുപാധികവുമാണ്. മാറ്റിസിനും ഇതിനോട് സമാനമായ കാഴ്ചപ്പാടാണുള്ളത്. പ്രാർത്ഥനയ്ക്ക് തുല്യമായ ഒരു മനോനിലയിൽ എത്തിച്ചേരുമ്പോഴേ തനിക്ക് വരയ്ക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞത്, ബാഹ്യമായ ചിന്തകളും ഓർമ്മകളും തന്നെ തടവറയിലാക്കുമെന്ന അറിവിൻ്റെ വെളിച്ചത്തിലാണ്. വെളിച്ചം ചോർന്നു പോയാൽ പിന്നെ ഇരുട്ടല്ലേ ശേഷിക്കുക!

അതുകൊണ്ടാണ് മഹാചിന്തകനായ വിൽ ഡുറാൻ്റ് (Will Durant)  പ്രതിഭയാണ് ഒട്ടും കലർപ്പില്ലാത്ത മാനസികതലമെന്ന് പറഞ്ഞത്. അഹത്തിൻ്റെ അല്ലെങ്കിൽ ഇച്ഛയുടെ  ഒരു കണം വീണുപോയാൽ സൃഷ്ടി പങ്കിലമായി; പ്രതിഭയിൽ മായം  ചേർക്കപ്പെട്ടു. ജീവിതത്തിലെ ലൗകിക കാര്യങ്ങൾക്ക് ചുറ്റുമാണ് മനുഷ്യൻ്റെ  ആഗ്രഹം അല്ലെങ്കിൽ മനസ്സ് മിക്കപ്പോഴും കറങ്ങുന്നത് .പ്രതിഭ അതിനു മുകളിലാണ് .സാധാരണ മനസ്സിനപ്പുറത്തേക്ക് പോകുമ്പോഴാണ് പ്രതിഭ ജ്ഞാനമായി രൂപാന്തരപ്പെടുന്നത്. വിൽ ഡുറാൻ്റ്  പറയുന്ന പോലെ , പ്രതിഭ സംവേദനക്ഷമതയുടെ മേൽ  അസാധാരണമായ ഒരു ചുവടുവയ്ക്കുന്നു .അത് പുതിയൊരു കോണിലൂടെയുള്ള നോട്ടമായിരിക്കും.
HOME


എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

കാണിയായപ്പോൾ

 


 

 

 

 

 

 

 

 എം.കെ.ഹരികുമാർ

സ്വന്തം സ്ഥലം വിറ്റ്
മറ്റുനാടുകൾ കാണാൻ
എനിക്കാവില്ല.

എന്നെ ഒരു സ്ഥലവും
സന്തോഷിപ്പിച്ചില്ല.
ഓരോ യാത്രയും കഴിഞ്ഞു
ഞാൻ എന്നിലേക്ക് തന്നെ
വേഗം തിരിച്ചെത്തുകയായിരുന്നു
യാത്രയിൽ കണ്ട സ്ഥലങ്ങളെല്ലാം 

ഒച്ചുകളായി പിന്നിൽ ഇഴയുന്നുണ്ടായിരുന്നു 




ഞാൻ എന്നെയാണ് തേടുന്നത്
ഓരോ ഇടവും കാണാൻ പോകുമ്പോൾ
എൻ്റെ ജീവിതം തന്നെ
അവിടേക്ക് എത്തിച്ചേരുന്നു.


HOME

 

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

ഉള്ളടക്കം

 

ഗസ്റ്റ് എഡിറ്റോറിയൽ  /രാജേന്ദ്രൻ നിയതി

എം.കെ.ഹരികുമാർ


 
 

 

 

 

 

ആമുഖം/എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാറിൻ്റെ കവിതകൾ

 

അട്ടകൾ


കവിയുടെ പ്രതിമ 

മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം


വേമ്പനാട്ടു കായലിലെ പള്ളത്തികൾ


റഷ്യൻ മരങ്ങൾ

അടുത്ത ജന്മമോ?

കാണിയായപ്പോൾ

 

എം.കെ.ഹരികുമാറിൻ്റെ ലേഖനങ്ങൾ

ആൾക്കൂട്ടമാധ്യമങ്ങളും എഴുത്തുകാരൻ എന്ന
വൈരുദ്ധ്യാത്മക ജീവിയും

 

നമ്മുടെ ഉള്ളിൽ ദയയുടെ ലോകമുണ്ടോ ?

 

 വായനയും എഴുത്തും


 കർമ്മം ചെയ്താൽ മതി

 

 അഗാധനിശ്ശബ്ദതയെ
സംവേദനക്ഷമമാക്കുന്നത്  


നവാദ്വൈതം
എം.കെ.ഹരികുമാറുമായി അഭിമുഖം


ജനിതക മാറ്റം സംഭവിക്കുന്ന ഓർമ്മകൾ
എം.കെ.ഹരികുമാർ/രാജേന്ദ്രൻ നിയതി

 
അപാരമായ അനുഭവങ്ങളുടെ പ്രക്രിയകൾ
എം.കെ.ഹരികുമാർ/രാജേന്ദ്രൻ നിയതി

 
ഇത് സ്വാതന്ത്ര്യത്തിൻ്റെ പ്രമേയമാണ്
എം.കെ.ഹരികുമാർ/രാജേന്ദ്രൻ നിയതി

 

ഗുരു: ഏറ്റുമുട്ടലിൻ്റെ കാലത്ത്
സമന്വയവും സഹവർത്തിത്വവും


വൈരുദ്ധ്യാത്മക ഭൗതികവാദവും
ഗുരുവിൻ്റെ സമൂഹബ്രഹ്മമഠവും

എം.കെ.ഹരികുമാർ


ഹൈന്ദവ സംസ്കാരവും
ശ്രീനാരായണഗുരുവും
എം.കെ.ഹരികുമാർ

ഗുരുവിൻ്റെ സാമൂഹികജീവിതത്തെ
തമസ്കരിക്കാൻ നോക്കണ്ട
എം.കെ.ഹരികുമാർ

 
ഏകാത്മകത സാക്ഷാത്‌ക്കരിക്കപ്പെടുന്നത്
 എം.കെ.ഹരികുമാർ

 ഗുരുവിനെ  മതവിരോധിയാക്കുന്നവരുടെ മന:ശാസ്ത്രം
എം.കെ.ഹരികുമാർ

 ഗുരുവും ആത്മാവിന്റെ രാഷ്ടീയവും
എം.കെ.ഹരികുമാർ

 

അനുധാവനം
കഥാവലോകനം


കഥയിലെ യാഥാസ്ഥിതിക ശക്തികൾ
എം.കെ.ഹരികുമാർ

കഥകൾക്ക് വേണ്ടത്
കാഴ്ചയുടെ മൂർച്ച
എം.കെ.ഹരികുമാർ

 കറുപ്പ് നിറവും ലൈംഗിക ഫ്യൂഡലിസവും
എം.കെ.ഹരികുമാർ

 

ലിങ്കുകൾ


അക്ഷരജാലകം

മലയാളസമീക്ഷ

നവവത്സരപ്പതിപ്പ്


പദാനുപദം

അക്ഷരജാലകം ബ്ലോഗ് 


HOME

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 

എം.കെ.ഹരികുമാർ

 

 ഗസ്റ്റ് എഡിറ്റോറിയൽ
ആത്മാവ് തപം ചെയ്ത് ശുദ്ധമാക്കിയ വാക്കുകൾ

 

രാജേന്ദ്രൻ നിയതി

എഴുത്തുകാരും കൃതികളും ഏറുകയും വായനക്കാർ കുറയുകയും ചെയ്യുന്ന ഈ കാലവേഗത്തിലാണ് എം.കെ.ഹരികുമാർ തൻ്റെ എഴുത്തിൻ്റെ നാലു പതിറ്റാണ്ട് പൂർത്തീകരിക്കുന്നത്.എഴുത്ത് അവിടെ ധ്യാനത്തിൻ്റെ മേഘസഞ്ചാരവും ദ്രുമ മുദ്രയും കുന്നുകളുടെ നിശ്ശബ്ദ ഭാഷണവും സമുദ്രത്തിൻ്റെ അന്തർദാഹവുമാണ്.ഇതുവഴിയാണ് ഏതു വസ്തുവിനും ഒരു ഭാഷണമുണ്ടെന്ന് ഹരികുമാറിലെ എഴുത്തുകാരൻ തിരിച്ചറിയുന്നത്.


'ശ്രീനാരായണായ'പോലെ ഒരു നോവൽ മലയാളത്തിൽ ഇല്ലാതിരുന്നതും ,ആ നോവലിൻ്റെ ഭാഷണവൈവിധ്യം നമ്മെ പിടിച്ചുലയ്ക്കുന്നതും പ്രപഞ്ചാണുക്കളുമായി ഹരികുമാർ സംവാദത്തിലാകുന്നതും  അതുകൊണ്ടാണ്.എഴുത്ത് ഭൂതകാലമുക്തമാകണമെന്ന ധാരണ ഈ എഴുത്തുകാരനിൽ പ്രകടമാണ്."നടന്നുവരുമ്പോൾ ഒരു കാല് പിന്നാലെ വരും.വീണ്ടും മറ്റേക്കാൽ പിന്നാലെ വരും.പിന്നാലെ വന്ന കാൽ ഭൂതകാലത്തിൽ നിന്നും തിരിച്ചെത്തുകയാണ്.അത് ഭൂതകാലത്തിൽ തന്നെയായിരിക്കാൻ ഇഷ്ടപ്പെടുകയും എന്നാൽ വർത്തമാനകാലത്തിൽ ആയിരിക്കുകയുമാണ്.പിന്നാലെ വരുന്ന കാൽ ഒരു നിമിഷം ഭൂതകാലത്തിൽ നിലയുറപ്പിക്കുന്നു.അതൊരു ജീവിതമാണ്.എന്നാൽ അതിന് അവിടെ തുടരാനാവില്ല" എന്ന് എം.കെ .ഹരികുമാർ 'ശ്രീനാരായണായ ' എന്ന നോവലിൽ എഴുതിയിരിക്കുന്നു.ആത്മാവ് അനുഭവത്തിനുമേൽ തപം ചെയ്ത് ശുദ്ധമാകുമ്പോൾ വാക്കുകൾ ഗതകാലങ്ങളുടെ ഇലപൊഴിഞ്ഞ് തളിരണിയുന്നു.കൊഴിയുകയും തളിർക്കുകയും ചെയ്യുന്ന നിത്യതയുടെ നിശ്ശബ്ദതയാകുന്നു ഈ നോവൽ.പ്രകൃതി കാത്തുസൂക്ഷിക്കുന്ന നിരാസവും നിർമ്മാണവും ജൈവിക പ്രതിഭാസമാണ്.ഇതുതന്നെയാണ് അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന 'നവാദ്വൈത'ത്തിൻ്റെ കാതൽ.
       കേരള സാഹിത്യ അക്കാദമിക്കുവേണ്ടി ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ പുറത്തിറക്കിയ നിരൂപണ ഗ്രന്ഥമാണ് 'അഹംബോധത്തിൻ്റെ സർഗ്ഗാത്മകത'.ഈ ഗ്രന്ഥത്തെ പരാമർശിക്കുമ്പോൾ സാഹിത്യ അക്കാദമി പോലുള്ള അക്കാദമിക സ്ഥാപനങ്ങളുടെ ഗതാനുഗതിക പാത എം.കെ.ഹരികുമാർ ഉഴുതുമറിച്ച് സർഗ്ഗാത്മകതയുടെ പുതു വഴി വെട്ടുന്നത് അത്യന്തം കൗതുകത്തോടെ നമുക്ക് ദർശിക്കാം.

രാജേന്ദ്രൻ നിയതി




'ആത്മായനങ്ങളുടെ ഖസാക്കിൽ'തുടങ്ങുന്ന ഭാഷയുടെ അയാഥാർത്ഥ്യം 'അഹംബോധത്തിൻ്റെ സർഗ്ഗാത്മകതയിൽ' ഭാഷയ്ക്കു മാത്രം സാധിക്കുന്ന സ്വപ്നത്തിൻ്റെ ദാഹമാകുന്നു.സ്വപ്നത്തിൻ്റെ മൃദുലതയോടൊപ്പം നിരൂപകൻ്റെ ഖഡ്ഗം അവ്യക്തതയുടെ ശിരസറുക്കുന്നു."സമൂഹത്തിൻ്റെ ഉപഭോക്തൃ സങ്കൽപ്പങ്ങൾക്കനുസരിച്ച് ആരെയും നോവിക്കാതെ എഴുതിയാൽ ഒരു പക്ഷെ ,കൂടുതൽ പേർ ആസ്വദിച്ചേക്കും.കൂടുതൽപ്പേർ ആസ്വദിക്കുന്നതല്ല കഥ.കഥാകാരൻ ഒരു വിശ്വാസത്തിൻ്റെയും തടവുകാരനാകാൻ പാടുള്ളതല്ല.വിശ്വാസങ്ങളെക്കാൾ വലിയ ലക്ഷ്യങ്ങളാണ് അയാളെ കാത്തുകിടക്കുന്നത്."കൂടുതൽപ്പേർ വായിക്കുന്നത് സംഘടിതമായ രതിയാണെന്നും യാഥാസ്ഥിതിക വായനക്കാരൻ ഭാഷയിലെ സൂക്ഷ്മതകളോ കലാപമോ കാണുന്നില്ല എന്നും ഹരികുമാർ നിരീക്ഷിക്കുന്നു.ഇന്നിപ്പോൾ സൈബർ ലോകം വായനയെ സംഘടിത രതിയുടെ ഉത്സവമാക്കുന്നു.

      'അക്ഷരജാലകം' പോലുള്ള സ്ഥിരം പംക്തി ഹരികുമാർ കൈകാര്യം ചെയ്യാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് ആകുവാൻ പോകുന്നു.എം.കൃഷ്ണൻനായർ തുടങ്ങി വയ്ക്കുകയും അതേ പ്രാധാന്യത്തോടെ ഇപ്പോഴും അത് തുടരുന്നു എന്നതും അഭിനന്ദനാർഹമാണ്.സാഹിത്യവും സാഹിത്യബാഹ്യവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ,എഴുത്ത് എന്നത് വായിക്കാനും ഇടപഴകാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഉൽപ്പന്നമാണെന്നും അത് വേറെ പല ഉൽപ്പന്നങ്ങൾക്കുള്ള അസംസ്കൃത വസ്തുവാണെന്നും എം.കെ.ഹരികുമാർ എഴുതിയിരിക്കുന്നു.

1989



കലയ്ക്ക് സംഭവിച്ച അപചയത്തെ സമകാലിക ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്നതാണ് 'മറവിയുടെ നിർമ്മാണം'എന്ന കൃതി."കക്കൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ കവിതയും വിൽക്കാം"എന്ന് ഹരികുമാർ എഴുതുമ്പോൾ കലയുടെ ഏകാന്തഭജനം നഷ്ടമായൊരു സമൂഹത്തെ ഈ നിരൂപകൻ സാക്ഷ്യപ്പെടുത്തുന്നു.


HOME

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 ആമുഖം



എം.കെ.ഹരികുമാർ

എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിഷുപ്പതിപ്പ് എന്ന് ചോദിക്കുന്നവർ കണ്ടേക്കാം. എഴുത്തുകാർ  ഇങ്ങനെയൊക്കെയാണ് എന്നാണ് ഉത്തരം. എഴുത്തുകാരന്  ആഘോഷിക്കാൻ സ്വന്തം രചനളേയുള്ളു.സ്വന്തം പുസ്തകങ്ങൾ  സുഹൃത്തുക്കളെ കൂട്ടി എഴുത്തുകാർ പ്രകാശനം ചെയ്യാറുണ്ടല്ലാ. അതുപോലെ ഇതിനെയും കണ്ടാൽ മതി.
ഞാൻ 1981 ലാണ് എഴുതി തുടക്കിയത്:മൂന്നു കഥകൾ എന്ന ലഘു ഗ്രന്ഥത്തിനു അവതാരിക എഴുതിക്കൊണ്ട് .1984 ൽ ,വിദ്യാർത്ഥിയായിരിക്കെ എഴുതിയ ആത്മായനങ്ങളുടെ ഖസാക്ക് ആണ് ആദ്യ കൃതി. എൻ്റെ രചനകൾ വായനക്കാരിൽ ആത്മീയമായ ഉണർവും വെളിപാടും ചിന്തയും ദാർശനികതയാണ് സൃഷ്ടിക്കുന്നത്; അവരെ അധാർമ്മികതയിലേക്ക് തള്ളിവിടില്ല ,ഒരിക്കലും. പദവിയോ ,പ്രശസ്തിയോ ,പാർട്ടി ആനുകൂല്യമോ നേടാൻ വേണ്ടി ഞാൻ ഒരു വാക്കു പോലും എഴുതിയിട്ടില്ല.


കഴിഞ്ഞ ഓണത്തിന് ഒരു പ്രത്യേക എം.കെ.ഹരികുമാർ പതിപ്പും 2021 ജനുവരി ഒന്നിന് നവവത്സരപ്പരിപ്പും ഇതുപോലെ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാരിൽ നിന്ന് വലിയ പ്രതികരണങ്ങളുണ്ടായി. ചിലർ നന്ദി പറഞ്ഞു.


മറ്റൊരു പ്രചോദനം ചില നല്ല വായനക്കാരിൽ നിന്നാണ് ലഭിച്ചത്.എൻ്റെ രചനകളുടെ ലിങ്കുകൾ കൃത്യമായി അയച്ചുതരണമെന്ന് പറയുന്ന കുറെ നല്ല വായനക്കാരെ അറിയാം. അവർ സ്ഥിരം വായനക്കാരാണ്. അവരാണ് എൻ്റെ രചനകൾ ഇങ്ങനെ ഒന്നിച്ചു കാണുന്നതിൽ ആഹ്ളാദം പ്രകടിപ്പിച്ചത്.

പല പ്രസിദ്ധീകരണങ്ങളിലും വരുന്ന എൻ്റെ ലേഖനങ്ങൾ ലോകത്തിൻ്റെ  വിവിധ ഭാഗങ്ങണ്ടലുള്ളവർക്ക്  കാണാൻ കഴിയാറില്ല. ചില മാഗസിനുകൾക്ക് ഓൺലൈൻ ലിങ്ക് ഇല്ലാത്തതാണ് കാരണം. സമീപകാലത്ത് അച്ചടിക്കപ്പെട്ട ലേഖനങ്ങളോടൊപ്പം മറ്റു പുതിയ രചനകളും ചേർത്താണ് ഈ വിഷുപ്പതിപ്പ് പൂർത്തീകരിച്ചിരിക്കുന്നത്.



സംസ്കാരിക, സാഹിത്യരംഗത്ത്  സങ്കുചിമായ മനസ്സുള്ള ചിലർ കടന്നു കയറി സ്വാർത്ഥ താൽപര്യത്തോടെ ചില പ്രധാന എഴുത്തുകാരെ വർഗീകരിക്കുകയും  തമസ്കരിക്കുകയും ചെയ്യുന്ന ഈ കാലത്ത് സ്വയം ഒരു മാധ്യമമോ , ഓൺലൈൻ പ്ളാറ്റ്ഫോമോ ആകാതിരിക്കാൻ എനിക്കാവില്ല.


നല്ല വായനക്കാരെ കണ്ടെത്താൻ  ഇതുപോലുള്ള പതിപ്പുകൾ  അനിവാര്യമായിരിക്കുന്നു.


എല്ലാവർക്കും വിഷു ആശംസകൾ!


HOME

2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 

മറവിയുടെ ആഘോഷമായി 

മാറുന്ന ആംഗ്യം

പെരുമ്പാമ്പിനെകൊണ്ട്‌ ഉള്ളില്‍
നൃത്തം ചെയ്യിച്ച്‌
കടല്‍ ഒന്നുകൂടി മദാലസയായി .
നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ
ആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌.രതിബന്ധത്തിന്‍റെ 
ഒടുവിലെ അപാരമായ ജ്ഞാനം
എത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,
പക്ഷേ പ്രണയിക്കുന്നില്ല.
രതിയെപ്പറ്റി പറഞ്ഞാല്‍
അവള്‍ ഓടിപ്പോകും.
പ്രണയത്തെയും രതിയെയും തള്ളുകയും
മാദകറാണിയാണെന്ന് ഭാവിക്കുകയുമാണ്‌ .
അവള്‍ക്കോ സ്വന്തമായി രതിയില്ല.
കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ
ചുരമാന്തുന്നു.
അനിശ്‌ചിതവും വിസ്മയകരവുമായ
അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള
സൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു.
അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും-
മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം…

നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.
അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌
നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
വിറങ്ങലിച്ച ഭൂതകാലത്തെയോ?
തെറ്റുകളെയോ?

 


 

കടല്‍ ഉപയോഗ ശൂന്യമായ പ്രണയം പോലെ
നമ്മുടെ ചിരപരിചിതമായ
തകരപ്പാത്രത്തിലേക്കും വന്നു നിറയും.
വറ്റിച്ചാല്‍ വറ്റാത്ത ക്രൂരതയായി അത്‌
എല്ലാ പ്രേമഭാഷണങ്ങള്‍ക്കുമിടയില്‍
പട്ടിയെപ്പോലെ പമ്മി കിടക്കും.
പ്രണയവും രതിയും അനുഷ്ഠാനമല്ല,
ഒരു ആംഗ്യമാണ്‌.
ഓര്‍മ്മിക്കാനൊന്നുമില്ലാത്ത,
മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം.

HOME

 

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME